ജനപ്രിയ പോസ്റ്റുകള്‍‌

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

ഒരു കാത്തിരുപ്പ് (കവിത)

ഹൃദയ കമലം ഇതള്‍ വിടര്‍ത്തുന്നീ നിമേഷത്തില്‍
ചകിതയാമൊരു കിളിതന്‍ രോദനം കവിതയാകുന്നു.
കരള്‍ പിടഞ്ഞവള്‍ ആര്‍ത്ത നാദ ചുഴിയിലുലയുമ്പോള്‍
വിസ്മരിക്കുവതെങ്ങിനെ ഞാന്‍ മനുജനാണെങ്കില്‍.
പണ്ടു പൂര്‍വികര്‍ പാടിതന്നീ കൊച്ചു മലനാട്ടില്‍
മനുജര്‍ ഒന്നായ്‌,ഒരുമനസ്സായ് വാണിരുന്നെന്നും.
കാലയവനിക താണുയര്‍ന്നു കൊഴിഞ്ഞു വര്‍ഷങ്ങള്‍
'അടിമ'യായ്, പി'ന്നുടമ'യായ്,ഇ'ന്നുലക്'കൈകളിലായ്.
ഒരുവിരിപ്പില്‍,ഒരുപുതപ്പില്‍,ഒരു വികാരത്തില്‍
ഹിന്ദു, ക്രിസ്ത്യന്‍,നബി മനസ്സുകള്‍ ഒത്തുചേര്‍ന്നിവിടെ.
ഹൃദയ ശുദ്ധി തകര്‍ത്തു കൈയ്യില്‍ കൊടിയ വാള്‍ത്തലകള്‍
ഉയരുവാന്‍ ഇടയാക്കിയല്ലോ! മതങ്ങള്‍, രാഷ്ട്രീയം.
'കൈയ്യുവെട്ടി','തലയറുത്തു','കള്ളുവിഷമാക്കി'
ഗൂഡമായ് പണസഞ്ചി നേടാന്‍ കരു ഒരുക്കുന്നു.
'അറിവു' നേടിയ മര്‍ത്ത്യര്‍ ഒത്തിരി അഴിമതിയ്ക്കകമേ
മറവെടിഞ്ഞു കുളിച്ചു നാട്ടില്‍ തേര്‍ തെളിയ്ക്കുന്നു.
മനസ്സുനീറും വിലാപങ്ങള്‍ക്കൊപ്പം ഒരുകിളിയും
പുതിയ ചേതന കണ്‍ തുറക്കാന്‍ കാത്തിരിയ്ക്കുന്നു.
അവരൊരുക്കും പുതിയ നാടിന്‍ പുതുമ കാണാനായ്
കാത്തിരിപ്പൂ കിളിയൊടൊപ്പം ഈ വിരല്‍തുമ്പും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ