ജനപ്രിയ പോസ്റ്റുകള്‍‌

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കൈനീട്ടം കവിത

ചെറുപുഞ്ചിരി തൂകിക്കൊണ്ടനയും ചെരുവെയിലില്‍
കുളിരാറ്റി കതിര്‍ചൂടി വരവേല്‍ക്കുക വിഷു നാം.
മേടത്തിനു കണിയായ് നറു കൊന്നപ്പൂ തൂക്കി
പ്രകൃതീ സഖി ഇവളും വിഷു വരുവാന്‍ കൊതികൊല്‍വൂ.
ചിലനെരത്തെന്നുള്ളില്‍ നെടുവീര്‍പ്പിന്‍ തരിപോല്‍
കളകൂജന മൊഴി പാടും വിത്തും കൈക്കോട്ടും
പുലര്‍ കാലത്തെങ്ങോ എന്നമ്മക്കരമേന്തി
മിഴിപൂട്ടി തടവിക്കൊണ്ടനയും കണികാന്മ്മാന്‍
കണിവെള്ളരി ഉണ്ടാം നിറ കൊന്നപ്പൂ ഉണ്ടാം
പലമാതിരി പല വൃക്ഷക്കായ്‌ കനികളും ഉണ്ടാം.
മുല്ലപ്പൂവിതലായൊരു സ്വര്‍ണത്തിന്‍ ഹാരം
മാതാവിന്‍ മാറില്‍ പണ്ട് അണിയുന്നൊരു ഹാരം
മങ്ങാതൊളി മിന്നുന്നത് ഇന്നും എന്നുള്ളില്‍
ബാല്യക്കുളിര്‍ പെയ്യിക്കുന്നോര്‍മ്മകളില്‍ നിത്യം
വാല്‍വച്ചൊരു കണ്ണാടി തെളിയും നെയ്‌നാളം
എരിയും സാമ്പ്രാണിത്തിരി അതു പാകും ഗന്ധം
മഞ്ഞത്തുകില്‍ ചാര്‍ത്തി കുഴലൂതുന്നൊരു കണ്ണന്‍
എന്നെന്നും ഉള്‍ത്താരിനു കണിയാകും ദേവന്‍.
കമ്പിത്തിരി,കുരവപ്പൂ, മേശപ്പൂ ചേലില്‍
കമ്പക്കെട്ടതിലൂടെ പകരുന്നാത്ഹ്ലാദം
മമ ബാല്യ പടിവാതിലില്‍ എത്തിത്തിരായുമ്പോള്‍
കൈനീട്ടം നല്കുന്നെന്നോര്‍മ്മയിലെന്‍ അച്ഛന്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ